Post Page Advertisement [Top]

2-no

എ ന്റെ  പ്രഭാതങ്ങള്‍ക്കൊരിക്കലും  പുലരിത്തുടിപ്പുണ്ടാകാറില്ല. ഒന്നുകില്‍ വെയിലിന്‍റെ വിളറിയ ചിരി. അല്ലെങ്കില്‍ മഞ്ഞിന്‍റെ മരവിച്ച നോട്ടം. പ്...

..
ണുപ്പില്‍ കടല്‍ക്കാക്കകള്‍  പോലെ
പറന്നു വന്നു താണുവണങ്ങിയവര്‍ ,
തീച്ചിറകു മുളച്ച വെള്ളിത്തിരകളായി
ഇരമ്പിക്കലമ്പി വരുന്നത്
കരയിലിരുന്ന് കാണുമ്പോള്‍ ,

അന്ധാളിച്ച അകക്കണ്ണുകളില്‍
തിളച്ചു മറിഞ്ഞു തൂവുന്നത്
ചിപ്പി പെറുക്കുന്നവന്‍റെ കൌതുകമൊ
ദിക്ക് തെറ്റിയവന്റെ തിടുക്കമൊ അല്ല.

പ്രകാശഗോപുരങ്ങളിലെല്ലാം
പ്രളയത്തിനു സ്വാഗതമോതുന്ന
പ്രാവിന്‍ കൂട്ടങ്ങള്‍
മൌന പ്രാര്‍ത്ഥനയോടെ
കാത്തിരിക്കുമ്പോള്‍ ,
കാവല്‍ നഷ്ടപ്പെട്ട കൂടാരത്തിന് ചുറ്റും
നടുക്കങ്ങളുടെ നടുക്കടലില്‍പ്പെട്ട
അവസാനത്തെ നടത്ത.

കപ്പലിനെ പേടിച്ചൊന്നും ഇനി
അടങ്ങിക്കിടക്കില്ലെന്ന്
കടല്‍  വിളിച്ചു പറയുന്നത്
കാറ്റ് ചെവിയിലെത്തിക്കുന്നു.
തുഴകള്‍ക്കെതിരെ നെഞ്ചു കാണിക്കുന്ന
ഭയരഹിതരായ തിരകളിലൂടെയപ്പോള്‍
കവചിതവാഹനങ്ങള്‍ കവാത്തു നടത്തുന്നു.

കലങ്ങിയ കടല്‍ ..
അതനുഭവിച്ചതിന്റെ തുഴപ്പാടുകളിലൂടെ
അടങ്ങിക്കിടക്കുന്ന അശാന്തിയുടെ
തീരങ്ങളിലേക്കുള്ള അവസാനത്തെ യാത്ര.
കപ്പല്‍ ചാലുകള്‍ തിരഞ്ഞാലും
തെളിവൊന്നും കണ്ടെത്താത്ത
കരയുടെ ചില അടയാളങ്ങള്‍
അതിന്റെ ഉള്ളിലുടഞ്ഞ് ചിതറുന്നു.

അരിച്ചുപെറുക്കിയാലും കിട്ടാത്തതാണ്
കടല്‍മുഖത്ത് ഒട്ടിച്ചു വച്ചിരിക്കുന്നത്
അലറിയകലുന്നവന്റെ കാല്‍പ്പാടുകളെല്ലാം
അത് പിന്തുടര്‍ന്നു മായ്ക്കുന്നു.

ഓരോ സുനാമിക്കു ശേഷവും
ചില ഭൂപടങ്ങളില്‍  അതിങ്ങനെയൊക്കെ
അടയാളപ്പെടുത്തി വച്ചിട്ടുണ്ടാകും.

..







മോഹനമീയുലകില്‍ പാറി വീണപ്പോള്‍
തൂമരത്തുമ്പില്‍ നിരാലംബനായ്‌ കൂട്ടില്‍
മോഹവിഹീനനായ്‌ നിദ്രയെ ചുംബിച്ചു
വാസരസ്വപ്നത്തിലാര്‍ന്ന പതംഗമായ്‌ .

പാറിപ്പറന്നപ്പോള്‍  ദൂരവിദൂരമാം
ഏതോ വിളക്കിന്‍ വെളിച്ചം കണ്ടുച്ചത്തില്‍
കൂകിയാര്‍ത്താമോദസോന്മാദമോടഗ്നി
തേടിയലയുന്ന ശീകരപ്രാണിയായ്

മിന്നിത്തെളിഞ്ഞപ്പോള്‍ വ്യര്‍ഥമാം ജീവിത 

സാഗരത്തില്‍ മദിച്ചാര്‍ത്തനായ്‌,വ്യാമോഹ 
ഗര്‍ദ്ദനായ്,ആനന്ദ ചിപ്പിയിലൂറിയ 
വൈഡൂര്യരത്നത്തിന്നഗ്നിസ്ഫുലിംഗമായ്‌.. .

കാലമൊരഗ്നിയായ്‌ ആളിപ്പടര്‍പ്പോള്‍  
കത്തിക്കരിഞ്ഞുപോയ് വര്‍ണ്ണചിറകുകള്‍
നെയ്ത്തിരിപോല്‍ ജീവശക്തി തളര്‍ന്നസ്ത
പ്രജ്ഞനായ്‌ ,ആവേശ ശൂന്യനായ്‌.,ഭൂമിയില്‍ ..




(ആയാമം = നീളം)

..



തു വേലിയും എളുപ്പം പൊളിക്കാം
കെട്ടലാണ് കഷ്ടം.

മുള്ളു വെട്ടുമ്പോഴെ മുറിയും
മുളയിലെ ബന്ധങ്ങള്‍ .
തറി നാട്ടിയാല്‍ പൊടിക്കും 
തലനാരിഴ പ്രശ്നങ്ങള്‍ .
എത്ര കെട്ടിയാലും കാണും 
എന്തെങ്കിലും ചില പഴുതുകള്‍ .
ഉപ്പൊ മുളകൊ വായ്പ്പ വാങ്ങാം..
ആടോ പശുവോ വേലി ചാടാം..

തുമ്പികളിരിക്കുന്നു ചില കമ്പുതെല്ലുകളില്‍ .    
പുഞ്ചിരി വിരിയുന്നു ചില  കൊമ്പുചില്ലകളില്‍ .
പ്രണയം പൂക്കുന്നിടത്തൊക്കെ
പുകഴ്ത്തിക്കെട്ടലുകള്‍ .
പുകയുന്നവര്‍ക്കിടയില്‍ ചില
താഴ്ത്തിക്കെട്ടലുകള്‍ .
വിളഞ്ഞവര്‍ക്കിടയിലെന്നും വളച്ചു കെട്ടലുകള്‍ .
വിളവ് തിന്നു മുടിക്കുന്നവര്‍ക്കിടയില്‍
മുനവച്ചും മുള്ളുവച്ചും ചില മതില്‍ വേലികള്‍ .

മതിലുകള്‍ എളുപ്പം കെട്ടാം,
അത്, പൊളിക്കലാണ് കഷ്ടം.

കൊടികളും ചിഹ്നങ്ങളും കുടിവച്ചിരിക്കും 
മനുഷ്യരും മതങ്ങളും അതിരിട്ടിരിക്കും
വഴിതെറ്റി വന്നവരെ വലവിരിച്ച് പിടിക്കും. 
വഴിമാറിപ്പോയവരെ കെണിവച്ചു കുടുക്കും.
മഹത്വവല്‍ക്കരിക്കപ്പെട്ട ബഹുനിലകളില്‍
പ്രലോഭനങ്ങള്‍ പ്രദര്‍ശിപ്പിക്കും.

കെട്ടാനും പൊളിക്കാനും പറ്റാത്ത
മഹാത്ഭുതങ്ങളുടെ ഉയരത്തില്‍
വളര്‍ന്നു നില്‍ക്കുന്നു ചില വന്‍മതിലുകള്‍ .
പേരിനൊരു വേലിയുണ്ടാകുമെങ്കിലും
നേര്‍വഴി മാത്രം നയിക്കുന്നവര്‍

മാവേലി നാടൊഴിഞ്ഞു പോയപ്പോള്‍ 
വാമനനെപ്പോലെ ചില വയ്യാവേലികള്‍ 
വേലിയേറ്റങ്ങളില്‍ വാണരുളുന്നു..
വേലിയിറക്കങ്ങളില്‍ വീണുരുളുന്നു..