Post Page Advertisement [Top]

2-no

തൃ ശൂരിലെക്കോ വടക്കാഞ്ചേരിയിലേക്കോ ഉള്ള യാത്രയില്‍ വരവൂര് കഴിഞ്ഞ് രണ്ടുമൂന്നു വളവുകള്‍ തിരിഞ്ഞാല്‍ , കണ്ണുകള്‍ ഒരു വീട് അന്വേഷിക്കും. നാല്‍പ...

..

രുതല മുട്ടിയില്ലെങ്കിലും ഒരു
മഹാനദിയുടെ ഗതിവിഗതികള്‍

ദൈവകല്‍പ്പനകളുടെ മഹാമേരുക്കളില്‍

പാദസ്പര്‍ശനം.
അവതാരപുരുഷരുടെ
പുണ്യസ്ഥലികളില്‍ അമൃത ചുംബനം.
നിയോഗവഴികളിലെ
നിമ്നോന്നതങ്ങള്‍ താണ്ടി
ഇരുകരകളില്‍ മുട്ടുമ്പോഴും
കരുണവറ്റിയ കരസ്പര്‍ശം.

മട്ടുകുത്തിയവരെയെല്ലാം തട്ടിമാറ്റുമ്പോഴും

ഒരു മണ്‍തരിപോലും കൈവിട്ടുകളയാത്ത
പ്രളയകാല പ്രകൃതം.

ജന്മപുണ്യം തേടിയുള്ള തീര്‍ഥയാത്രയില്‍

നടുക്കടലില്‍ എത്തിയാലും നദീവേഗം.
പ്രാര്‍ഥനയുടെ വിറകൈകളില്‍
ദൈവത്തിങ്കലേക്ക് നീട്ടിപ്പിടിച്ച
യാചാനാപാത്രത്തില്‍
പ്രായശ്ചിത്തത്തിന്‍റെ പകലുകളില്ല
പാശ്ചാത്താപത്തിന്റെ രാവുകളില്ല

ജീവിതവും മരണവും

സ്വര്‍ഗ്ഗവും നരകവുമെല്ലാം
അനശ്വരതക്ക് വേണ്ടിയുള്ള
അഗ്നിപരീക്ഷകളെന്നറിയുന്നു.
എന്നാലും മനസ്സും ശരീരവും
നശ്വരജീവിത സ്വപ്നങ്ങളിലേക്കുള്ള
ജലപാതകള്‍ തേടുന്നു.

സൂര്യതേജസ്സില്ലാത്ത ആത്മാവില്‍

ബാഷ്മീകരിക്കപ്പെടാത്ത ദുശ്ചിന്തകള്‍
ദൈവകാരുണ്യത്തിന് വിധിക്കപ്പെട്ട
ശിഷ്ടജീവിത സായാഹ്നങ്ങളെ
ശയനപ്രദക്ഷിണം വയ്ക്കുമ്പോഴും
അതിമോഹങ്ങള്‍ മഹാസമുദ്രമായി
ഉള്ളിന്റെയുള്ളില്‍ അലയടിക്കുന്നു.

മുഖം മൂടിവച്ച നിര്‍വ്വികാരതയിലും

പുനര്‍ജീവിതത്തിലേക്ക് മടങ്ങുവാനുള്ള
അനന്തമായ വ്യഗ്രത.
അര്‍ഹതപ്പെടാത്ത ഭൂമികയിലേക്ക്
അടര്‍ന്നു വീഴുവാനുള്ള ത്വര.