Post Page Advertisement [Top]

2-no

വ യലിന്‍റെ കരയില്‍   വെയിലിന്‍റെ കുടയില്‍ പെരുമയുടെ  പൂരം. ആനകള്‍ കുതിരകള്‍ കാളകള്‍ തേരുകള്‍ ആണ്ടികള്‍ ചോഴികള്‍ കാളിമാര്‍ ദാരികര്‍  പൂതം ത...

..
റങ്ങുന്നവര്‍ക്കിടയില്‍
ഇണകളെത്തിരഞ്ഞും
ഉണര്‍ന്നവര്‍ക്കിടയില്‍
ഇരകളെത്തിരഞ്ഞും
സ്വപ്നങ്ങളിഴയുന്നു.

ചിതലരിച്ചു കഴിഞ്ഞ 
പുറ്റുകള്‍ ചികഞ്ഞാല്‍ 
ഒരറ്റവുമില്ലാത്ത  
ഭൂതവും ഭാവിയും. 
പുലരിവര്‍ണ്ണങ്ങള്‍ തിരഞ്ഞാല്‍ 
ഒരെണ്ണമയമില്ലാത്ത
സന്ധ്യാ വര്‍ണ്ണനകള്‍ .
പണ്ടത്തെ പകലുകളിലേക്കൊരു
പ്രകാശത്തിന്‍റെ വേഗത.
പ്രവാസത്തിനപ്പോള്‍
വനവാസത്തിന്‍റെ തീഷ്ണത.
ചിലപ്പോള്‍ ,
പുതിയ ടാറിട്ടു കറുപ്പിച്ചപോലെ
പഴയ വെയില്‍പ്പാതകള്‍
പുതിയ മയില്‍ വാഹനങ്ങളുമായി
പഴയ മഴക്കാഴ്ച്ചകള്‍ .
കാല്‍ക്കുട ചൂടിയ കുഞ്ചുണ്ണി മാഷും
മുല്ലപ്പൂ ചൂടിയ ദാക്ഷായണി ടീച്ചറും
പുകമറക്കകത്തുനിന്നും
പുറത്തേക്കിറങ്ങുന്നു.
പൊടിവലിച്ചു മുഖം ചുവപ്പിച്ച്
വൈകിയെത്തിയവനെ വലത്തിട്ടു
മാധവന്‍ മാഷിന്‍റെ വീറോടെ 
വള്ളിച്ചൂരലിന്‍റെ കീറ്.

പുറപ്പെട്ടയിടത്തേക്കു തന്നെ     
തിരിച്ചിഴയാന്‍ ശ്രമിക്കുമ്പോള്‍ 
ഉള്ളടക്കങ്ങളില്‍ 
നിന്നുണര്‍ന്നിട്ടുണ്ടാകും,
ഇരയുടെയിണക്കങ്ങളും
ഇണയുടെ പിണക്കങ്ങളും.
പുതപ്പില്‍ത്തന്നെ തിരിച്ചെത്തുമ്പോള്‍
പഞ്ഞിപോലെ ചുരുണ്ടും
പരുത്തിപോലെ ചുളിഞ്ഞും
രണ്ടു തലയിണകള്‍ .


..


ല്ലനടപ്പിനു നമ്മളുണ്ടാക്കിയ
നാട്ടുവഴികളിപ്പോള്‍
നായാട്ടുസംഘങ്ങളുടെ
ദേശീയപാതകള്‍ .
ടിപ്പറിനും റിപ്പറിനും
ഒരേ വേഗം 
തമിഴനും തെലുങ്കനും
ഒരേ ഭാവം
മലയാളിക്കും മലയാഴം.
മലമറിച്ചും, പുഴയരിച്ചും
വയല്‍ നിറച്ചും മലയാലം.

ബംഗാളിയും ബീഹാറിയും
ക്വാറികളില്‍ ഭായീ ഭായീ
ഇരുട്ടില്‍ നിരത്തുമുറിച്ചാല്‍
കഴുത്തറുക്കുന്ന ക്യാഹെ ഭായി.
കൊടികളുടെ നാല്‍ക്കവലകളില്‍
കോഴിപ്പോരും ചേരിപ്പോരും.
മലയോളം വളരും പലരും
മഞ്ഞുപോലുരുകും ചിലരും.
   
പകല്‍ വണ്ടികള്‍ വൈകുന്തോറും
പാളം തെറ്റുന്ന കാലുകളില്‍
പുലരുംവരെ പിന്തുടരപ്പെടും
പാവങ്ങളില്‍ പാവങ്ങള്‍ .
വഴികളരിച്ചുപെറുക്കിയൊരു
വനസ്പര്‍ശം തിരിച്ചറിയുമ്പോള്‍
ഇരയിരിക്കുന്ന കൂട്ടില്‍ ചിലര്‍
വലവിരിച്ചു കഴിഞ്ഞിരിക്കും.

(വഴിക്കണ്ണുമായ് കാത്തിരുന്ന
ഒരമ്മമനസ്സിന്..        
ഒരു നെരിപ്പോടിന്‍റെ 
നേര്‍പ്പതിപ്പാണിപ്പോഴവര്‍ )

നല്ലനടപ്പിനുള്ള വഴികളില്‍
നാമെപ്പോഴും നടുവിലോടും.          
നരച്ച തലക്കകത്തപ്പോഴുമൊരു 
നഗരത്തിന്‍റെ തിരക്കും കാണും. 
 
thumbnail
കവിത

ഒരു നെരിപ്പോടിന്‍റെ നേര്‍പ്പതിപ്പ് വായിക്കുക..

17 comments: