Post Page Advertisement [Top]

...

ബധിര മാ(ന)സം

             
%E0%B4%A1%E0%B5%8C%E0%B4%A3%E0%B5%8D%E2%80%8D%E2%80%8C%E0%B4%B2%E0%B5%8B%E0%B4%A1%E0%B5%81%E0%B4%9A%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B5%81%E0%B4%95+(1)
(ചിത്രം ഗൂഗിളില്‍ നിന്നും)






മുഹറത്തിനും
ദുല്‍ഹജ്ജിനുമിടക്കതെന്നും
ഒരു പുണ്യമായവതരിക്കുന്നു,

ഭൂമിയിലെ
മനുഷ്യകുലത്തിനു വേണ്ടി
മൂകനും ബധിരനുമായൊരു
മാസത്തിന്‍റെ രൂപത്തില്‍

അല്ലാഹുവിന്‍റെ അപ്രിയങ്ങളെ
ജീവിതത്തില്‍ പകര്‍ത്തിയവര്‍ക്ക്
അവസാന നാളിലെങ്കിലും
അത് മനസ്സമാധാനം നല്‍കും.

യുഗയുഗ്മങ്ങളായതിനെ
അനാദരിച്ചു പോന്നവരെല്ലാം
ഒരേകജാലക പ്രപഞ്ചത്തില്‍
സമാനരൂപികളായി
നിരന്നു നില്‍ക്കുന്നു.

ബധിരരേയും മൂകരേയും
വാചാലരാക്കുന്ന
അന്ത്യ വിചാരണയില്‍
ആരേയും ചൂണ്ടിക്കാണിക്കാന്‍
കഴിയാത്തവനുള്ളില്‍
അഭിവന്ദ്യനായൊരു മനുഷ്യന്‍റെ
മതം.

(തന്നെ ആദരിച്ചവരെല്ലാം
നിശ്ശബ്ദതയുടെ നിറകുടങ്ങളായി
മാറുമ്പോഴും
അനാദരിച്ചവരുടെ ആര്‍ത്തനാദങ്ങള്‍
കര്‍ണ്ണപുടങ്ങളിലൊരു
കല്ലുമഴയായി പെയ്യുമ്പോഴും)

ബധിരകര്‍ണ്ണങ്ങളോടെ
ഉഹദ് മലപോലെയുറച്ച
വിശ്വാസത്തിലതുയര്‍ന്നു നില്‍ക്കും.
ആ മൌനപര്‍വ്വത്തില്‍
അല്ലാഹുവിന്‍റെ ചോദ്യങ്ങള്‍
വിള്ളലായി വീഴും.

എനിക്കൊന്നുമറിയില്ലല്ലോ
ഞാനൊന്നും കേട്ടില്ലല്ലോയെന്ന്
സഹനപര്‍വ്വത്തില്‍ നിന്നും
സംസമിന്‍റെ പരിശുദ്ധിയോടെ
അതിന്‍റെ സര്‍വ്വജ്ഞാനവും
ഉരുകും.

(അപ്പോഴെങ്കിലും
നിറതടാകമായി മാറുന്ന
കണ്ണുകള്‍ക്കായി അത്
പ്രതീക്ഷയോടെ ചുറ്റും
നോക്കും.)

അല്ലാഹുവതിനെ
നക്ഷത്രങ്ങള്‍ തുന്നിയ
ഒരാകാശ വിരിപ്പിലിരുത്തും.
അനന്തകോടിയുഗങ്ങളിലെ
സര്‍വ്വ ചരാചരങ്ങള്‍ക്കും
പരിചയപ്പെടുത്തും:

ഇതാ..
അപവാദവും
പരദൂഷണവുമില്ലാത്ത,
പരിശുദ്ധവും
പവിത്രവുമായ
നിങ്ങളുടെ രക്ഷിതാവിന്‍റെ
മാസം.

ബധിരനായ മാ(ന)സമേ..
അനനന്തകോടി
സൌരയൂഥങ്ങളിലെ
സര്‍വ്വസ്പന്ദനങ്ങളുമപ്പോള്‍
നിനക്ക് വേണ്ടി തുടിക്കും.



@ "ബധിരനായ റജബ്" 
ഇരിങ്കൂറ്റൂര്‍ മഹല്ലിലെ ഖത്തീബ് നടത്തിയ പ്രസംഗത്തിലെ ആശയം. 


c
  1. blank
  2. blank
  3. blank

    ഇതാ..
    അപവാദവും
    പരദൂഷണവുമില്ലാത്ത,
    പരിശുദ്ധവും പവിത്രവുമായ
    നിങ്ങളുടെ രക്ഷിതാവിന്‍റെ മാസം.

    ReplyDelete
  4. blank

    വിശ്വാസികള്‍ക്കാണ് ആശ്വാസവും രക്ഷയും ...!

    ReplyDelete
  5. blank

    പ്രാർത്ഥനകളോടെ.....

    ReplyDelete
  6. blank

    റജബിൻറെ ചിറകിൽ വിടരുന്ന നന്മ
    പരന്നൊഴുകട്ടെ ....ആശംസകൾ .

    ReplyDelete
  7. blank

    പവിത്രം ,പരിശുദ്ധം ,പരിപാവനം .....അല്ലാഹു നമ്മെ യുഗയുഗ്മങ്ങളിലെ 'സംസ'വിശുദ്ധിയില്‍ സംസ്കരിക്കട്ടെ -ഒരു സ്വര്‍ഗ്ഗപ്പൂന്തോപ്പിന്റെ സാമ്യമില്ലാത്ത കാരുണ്യ കനിവില്‍ അനനന്തകോടി
    സൌരയൂഥങ്ങളിലെ
    സര്‍വ്വസ്പന്ദനങ്ങളുമപ്പോള്‍
    നിനക്ക് വേണ്ടി തുടിക്ക'ട്ടെ ....!!.

    ReplyDelete
  8. blank

    മനോഹരം ഭക്തി മാത്രമല്ല വരികൾ പകരുന്നത് സൌന്ദര്യവും നന്മയും
    ആശംസകൾ

    ReplyDelete
  9. blank

    'ലാ ഇലാഹ ഇല്ലലാഹ്‌' - യെന്നത്‌
    ആയിരം വട്ടം ജപിച്ചു കൈ നീട്ടിടാം
    അടുത്തിടാം ഏകനാ,മവനോടിരന്നിടാം
    പൊറു,ത്തവൻ നൽകുവാൻ നോമ്പും പിടിച്ചിടാം...

    മാപ്പിരക്കുന്ന മനസ്സുകളിലേക്ക്‌, ദൈവത്തിൽ നിന്നും കാരുണ്യത്തിൻ തേന്മഴ പെയ്തിറങ്ങട്ടെ; റജബിന്റെ പുണ്യദിനങ്ങളിൽ....

    ഭകതി തുളുമ്പുന്ന മനോഹരമായൊരു കവിത

    ശുഭാശംസകൾ...

    ReplyDelete
  10. blank

    ഭക്തി സാന്ദ്രമായൊരു കവിത... അല്ലാഹു അനുഗ്രഹം ചൊരിയട്ടെ ....

    ReplyDelete
  11. blank

    അല്ലാഹുവതിനെ
    നക്ഷത്രങ്ങള്‍ തുന്നിയ
    ഒരാകാശ വിരിപ്പിലിരുത്തും.
    അനന്തകോടിയുഗങ്ങളിലെ
    സര്‍വ്വ ചരാചരങ്ങള്‍ക്കും
    പരിചയപ്പെടുത്തും:

    ReplyDelete
  12. blank
  13. blank

    "ബധിരനായ മാ(ന)സമേ..
    അനനന്തകോടി
    സൌരയൂഥങ്ങളിലെ
    സര്‍വ്വസ്പന്ദനങ്ങളുമപ്പോള്‍
    നിനക്ക് വേണ്ടി തുടിക്കും."

    ഉണ്മയുടെ ഔന്നത്യങ്ങളെ പുല്‍കുന്ന കവിത.

    ഉജ്ജ്വലം.

    ReplyDelete
  14. blank